സി ഭാസ്കരൻ നാട്ടിൽ വെച്ചു മരണപ്പെട്ടു
കല(ആർട്ട്) കുവൈറ്റ് സ്ഥാപകാംഗവും സാമൂഹിക സാംസ്കാരിക ജീവകാരുണ്ണ്യ രംഗത്തു നിറസാന്നിധ്യവുമായിരുന്ന ശ്രി. സി ഭാസ്കരൻ (ഭാസിച്ചേട്ടൻ-70) ഇന്ന് (26-06-18 ചൊവ്വാഴ്ച) വൈകീട്ട് ഹൃദയസ്തംഭനം മൂലം നാട്ടിൽ വെച്ചു മരണപ്പെട്ടു. കല(ആർട്ട്) കുവൈറ്റിന്റെ ഉപദേശകസമിതി അംഗം ആണ്. കൂടാതെ തിരുവനന്തപുരം ജില്ലാ അസോസിയേഷൻ രക്ഷാധികാരിയും ആണ്. തിരുവനന്തപുരം വഞ്ചിയൂർ സ്വേദേശി ആയ ഭാസിച്ചേട്ടൻ മുപ്പതുവര്ഷത്തിലധികമായി കുവൈറ്റിൽ ഉണ്ട്. ഏറെക്കാലമായി പി ഐ സി കുവൈറ്റിൽ പ്രിന്റിങ് സുപ്പെർവൈസർ ആയി ജോലിചെയ്തു വരികയായിരുന്നു. ഒരുമാസം മുൻപാണ് ചികിത്സക്കായി അവുധിയെടുത്തു നാട്ടിൽ പോയത്.
നാട്ടിൽ സജീവ സി. പി. എം. പ്രവർത്തനായിരുന്ന അദ്ദേഹം വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയും പ്രസ്സ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യൂ) വിന്റെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. കലയുടെ ആദ്യകാല മുൻനിര പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധിതവണ ഭാരവാഹിത്വം വഹിക്കുമായും മലയാളി സംഘടനകളുടെ സംയുക്ത വേദിയായ യൂ.എം ഓ . യുടെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി സ: ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിവാഹിതനായ അദ്ദേഹത്തിന്റെ ഭാര്യ രേണുക കുവൈറ്റിൽ ജോലി ചെയ്യുന്നു. മൂത്ത മകൾ ടീനവിനീത് ലാൻഡ് യൂസ് ബോർഡിലും രണ്ടാമത്തെ മകൾ വീണരഞ്ജിത്ത് കമ്പ്യൂട്ടർ എഞ്ചിനീയർ ആയും നാട്ടിൽ ജോലി ചെയ്യുന്നു. മരുമക്കൾ വിനീത് ഒമാനിൽ എഞ്ചിനീയർ ആയും രഞ്ജിത്ത് ഐ.ടി. എഞ്ചിനീയർ ആയി തിരുവനന്തപുരത്തും ജോലിചെയ്യുന്നു.
ശവസംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നാളെ (ബുധനാഴ്ച) രാവിലെ 11 മണിക്ക് നടക്കും.